ക്രിസ്തു വാഗ്ദാനം ചെയ്യുന്ന സമാധാനത്തെ കുറിച്ചാണ് സഭാ ഇടയന്‍മാർ പ്രസംഗിക്കേണ്ടത്: കുടുംബ-സിനഡിനെ പിടിച്ചു കുലുക്കിയ അല്‍മായ വനിത വീണ്ടും പ്രതികരിക്കുന്നു.
റൊമാനിയയിലെ ബുച്ചാറെസ്റ്റിലെ കത്തോലിക്കാ ഡോക്ടേഴ്സ് അസോസിയേഷന്‍ പ്രതിനിധിയായ ഡോ. ആന്‍കാ-മരിയാ സെര്‍നിയ ഒക്ടോബര്‍ 16ന്, കുടുംബങ്ങള്‍ക്കായുള്ള സിനഡില്‍ പങ്കെടുക്കുന്ന പിതാക്കന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരകണക്കിന് കത്തോലിക്കര്‍ വളരെയേറെ ആകാംക്ഷാഭരിതരായി.
മറ്റുള്ളവരെ അവരുടെ പ്രസംഗത്തിലേക്ക് ആകര്‍ഷിക്കുവാനുള്ള പ്രധാന കാരണം: രാഷ്ട്രീയപരവും, സാമൂഹ്യപരവുമായ കാര്യങ്ങളേക്കാള്‍ അധികമായി 'കുടുംബങ്ങളെ സംരക്ഷിക്കുവാനുള്ള ഒരു ആത്മീയ യുദ്ധത്തില്‍' സഭ ഏര്‍പ്പെട്ടിരിക്കുകയാണെന്നും, തിന്മയോട് സഹിഷ്ണത പുലർത്താതെ അതിനെ തിന്മയാണന്നു പറയുവാൻ പിതാക്കന്മാർ ധൈര്യം കാണിക്കണം എന്നുമുള്ള അവരുടെ അഭിപ്രായം കേട്ടപ്പോളാണ്.
ഒക്ടോബറിലെ കുടുംബങ്ങള്‍ക്കായുള്ള സിനഡിനു ശേഷം ഡോ. ആന്‍കാ-മരിയാ സെര്‍നിയായുമായി കാത്തലിക് ഹെരാൾഡ് ലേഖകൻ, ഫ്രാൻസിസ് ഫിലിപ്പ് നടത്തിയ അഭിമുഖത്തിൽ കത്തോലിക്കാ സഭ രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും സത്യം വിളിച്ചുപറയുന്നതിൽ പിതാക്കന്മാർ എത്രമാത്രം വിജയിക്കുന്നു എന്നതിനെക്കുറിച്ചും ചർച്ച ചെയ്യപ്പെട്ടു.
read fill story
http://w.pravachakasabdam.com/index.php/site/news/551